സയ്യിദീ അഹ്-മദ് തിജ്ജാനി(റ) {മലയാള പുസ്തകം}

സയ്യിദുനാ ഖുത്ബുല് മക്തൂം ഖാതിമുല് മുഹമ്മദിയ്യില് മഅ്ലൂം അബുല് അബ്ബാസ് അഹ് മദ് തിജ്ജാനി(റ)വാണ് പ്രസ്തുത ത്വരീഖത്ത് സ്ഥാപിച്ചത്.

Moderator: خادم الفاتح البرومى

സയ്യിദീ അഹ്-മദ് തിജ്ജാനി(റ) {മലയാള പുസ്തകം}

Postby خادم الفاتح البرومى on Wed Jun 09, 2010 8:36 am

അല്‍ ഖുതുബുല്‍ മക്തൂം വല്‍ ഖാതിമുല്‍ മുഹമ്മദിയ്യില്‍ മഅ്-ലൂം സയ്യിദീ അഹ്-മദ് തിജ്ജാനി(റ)

ഗ്രന്ഥകര്‍ത്താവ് : മുഹമ്മദ് അബ്-ദുല്‍ അലീം
www.cheikh-skiredj.com www.dar-sirr.com
قد تنكر العين ضوء الشمس من رمد و ينكر الفم طعم الماء من سقم
خادم الفاتح البرومى
Dar-Sirr
 
Posts: 29
Joined: Thu Dec 25, 2008 2:00 am
Location: India

Re: സയ്യിദീ അഹ്-മദ് തിജ്ജാനി(റ) {മലയാള പുസ്തകം}

Postby خادم الفاتح البرومى on Wed Jun 09, 2010 8:41 am

بسم الله الرحمن الرحيم الحمد لله رب العالمين اللهم صل على سيدنا محمد الفاتح لما أغلق و الخاتم لما سبق ناصر الحق بالحق و الهادى الى صراطك المستقيم و على آله حق قدره و مقداره العظيم

സയ്യിദുനാ(റ)വിന്റെ ജനനം

ആഫ്രിക്കയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധ ഇസ്ലാമിക രാഷ്ട്രമാണ് അള്ജീ രിയ. നിരവധി മഹത്തുക്കളാല്‍ പുകള്പെറ്റ ഈ രാജ്യത്തിന്റെ വടക്ക് ഭാഗത്തെ സംസ്ഥാനങ്ങളില്‍ വളരെ പ്രസിദ്ധമാണ് അല്‍ അഗ്വ്-വാത്വ്. അവിടുത്തെ പ്രധാന നഗരത്തില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം എഴുപത്തിരണ്ട് കിലോമീറ്റര്‍ അകലെയായി ജബലുല്‍ ഉമൂര്‍ എന്നൊരു പ൪വ്വതം കാണാം. ഈ പ൪വ്വതത്തിന്റെ താഴ്-വരയില്‍ സ്ഥിതി ചെയ്യുന്ന, പാണ്ഡിത്യം കൊണ്ട് വളരെയധികം പ്രശസ്തമായ ഐന്‍മാല്വി എന്ന പട്ടണത്തിലായിരുന്നു ഹിജ്റഃ 1150 (ഇംഗ്ലീഷ് വ൪ഷം-1737)-ല്‍ പരിശുദ്ധ തിജ്ജാനിയ്യഃ ത്വരീഖത്തിന്റെ സ്ഥാപകരായ ശൈഖുനാ ഖുതുബുല്‍ മക്തൂം ഖാതിമുല്‍ മുഹമ്മദിയ്യില്‍ മഅ്-ലൂം അബുല്‍ അബ്ബാസ് സയ്യിദീ അഹ്മദ് ബ്നു മഹമ്മദ് തിജ്ജാനി അല്‍ ഷരീഫുല്‍ ഹസനി(റ) ഭൂജാതനാകുന്നത്.

ഐന്മാല്വി മൊറോക്കോക്കാരുടെ വളരെ പുരാതനമായൊരു വാസസ്ഥലമായിരുന്നു. പിന്നീടത് അള്ജീരിയയുടെ കീഴില്‍ വരുകയാണുണ്ടായത്. ഈ മഹത്തായ നാടിന്റെ സ്ഥാപനത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് ചരിത്രപണ്ഡിതന്മാര്‍ രേഘപ്പെടുത്തുന്നുണ്ടെങ്കിലും ചിലര്‍ ഹിജ്റഃ നാലാം നൂറ്റാണ്ടിലാണതെന്ന് ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാമകരണത്തിനു പിന്നിലെ ചരിത്രത്തിലും ചരിത്രാന്വേഷികള്‍ വ്യത്യസ്ഥാഭിപ്രായം വെച്ച് പുലര്‍ത്തുന്നു.

ഭൂതകാലജലപ്രവാഹം എന്നാണ് ഐന്മാല്വി എന്ന വാക്കിന്റെ അര്‍ത്ഥം. ഈ നാടിന്റെ ആദ്യപേര് ‘ ഖര്‍യതു സീദീ മുഈന്‍ ’ എന്നായിരുന്നു. ഒരിക്കല്‍ കുടുംബക്കാരായ മൂന്ന് വ്യക്തികള്‍ ഇവിടുത്തെ ‘ഐന്‍-സീദീ-മുഈന്‍’ എന്ന പേരുള്ള അരുവിയുടെ ചുറ്റും താമസമാക്കി. അതിനുശേഷം ജനപ്പെരുപ്പം വര്‍ദ്ധിച്ചുവന്ന ഈ പ്രദേശം പിന്നീട് ‘ഐന്‍’ (ജലപ്രവാഹം) എന്ന് മാത്രമായി അറിയപ്പെടാന്‍ തുടങ്ങി. പില്‍ക്കാലത്ത് ഈ നാട് സ്ഥാപിച്ച അടിസ്ഥാന ഗോത്രക്കാരുടെ മേല്‍ പ്ലേഗ് ബാധ പടരുകയും ബഹുഭൂരിപക്ഷം ജനങ്ങളും മരണമടയുകയും ചെയ്തു. ശേഷിച്ച വളരെ ചുരുക്കം പേര്‍ മറ്റൊരു നാട്ടിലേക്ക് കുടിയേറുകയും അവിടെ വിവാഹം കഴിച്ച് ജീവിതം തുടരുകയുമുണ്ടായി. കാലങ്ങള്‍ക്ക് ശേഷം അവരിവിടേക്ക് തന്നെ മടങ്ങിയെത്തി ഈ നാട് പുതുക്കിപണിതു. അതിനുശേഷമാണ് ഇവിടം ഐന്‍മാല്വി (പുരാതന ജലപ്രവാഹം) എന്നറിയപ്പെടാന്‍ തുടങ്ങിയത്. പേരിനാസ്പദമായ അരുവി ഇന്നും വറ്റാതെ നിലനില്‍ക്കുന്നുണ്ട്. പഴയ പേരും പ്രൗഢിയോടും കൂടെ തന്നെ.

സ്ഥാപിക്കപ്പെട്ടത് മുതല്‍ തന്നെ വൈജ്ഞാനികമായും ആത്മീയമായും ഉന്നതസ്ഥാനം കൈവരിച്ച നാടുകളിലൊന്നായിരുന്നു ഐന്മാല്വി. നാനാഭാഗത്ത് നിന്നും വിജ്ഞാനദാഹികള്‍ ഇവിടേക്ക് കൂട്ടംകൂട്ടമായി ഒഴുകാറുണ്ട്. കാരണം സദ്-വൃത്തിത്വത്തിന്റെയും വിലായത്തിന്റെയും ഒരു സംഗമകേന്ദ്രമായിരുന്നു ഇവിടം. മഗ്-രിബി സഞ്ചാരികളില്‍ പലരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. മഹാനായ പണ്ഡിതനും വലിയ്യും നാസ്വിരിയ്യ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന സയ്യിദീ അഹ്-മദ് നാസ്വിരി അദ്ദര്‍ഇയ്യ്(റ) തന്റെ ‘രിഹ്-ലത്തുന്നാസ്വിരിയ്യഃ’ എന്ന യാത്രാക്കുറിപ്പില്‍ ഐന്‍മാല്വിയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയതായി കാണാം. “ നിശ്ചയം, ഇവിടുത്തെ മുഴുവന്‍ ജനങ്ങളും വിദ്യാര്‍ത്ഥികളാണ്. അഥവാ വിജ്ഞാനത്തിനായി സമയം കഴിച്ച് കൂട്ടുന്നവരാണ്.”
www.cheikh-skiredj.com www.dar-sirr.com
قد تنكر العين ضوء الشمس من رمد و ينكر الفم طعم الماء من سقم
خادم الفاتح البرومى
Dar-Sirr
 
Posts: 29
Joined: Thu Dec 25, 2008 2:00 am
Location: India

സയ്യിദുനാ(റ)വിന്റെ പാരമ്പര്യം

Postby خادم الفاتح البرومى on Mon Jul 19, 2010 1:54 pm

    സയ്യിദുനാ(റ)വിന്റെ പാരമ്പര്യം



അല്ലാഹുവിന്റെ ഔലിയാക്കളിലെ ഉന്നതരായ മഹാത്മാക്കളില്‍ ഭൂരിഭാഗവും ഈ ലോകത്തേക്ക് കടന്ന് വരുന്നത് സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ രക്തത്തിലൂടെയാണെന്നത് സുവിദിതമാണ്. പരിശുദ്ധ ഇസ്ലാമിന്റെ വിവിധ മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചവരും മുസ്ലിം സമുദായത്തിന്റെ അവലംബങ്ങളുമായ ധിഷണാശാലികള്‍ അഹ്-ലുബൈത്തിലായത് ഈ സമുദായത്തിന് ഒരനുഗ്രഹം തന്നെ; അല്‍ഹംദുലില്ലാഹ് . ഔലിയാക്കളുടെ രാജാക്കന്മാരായിരുന്ന ഗൗസുല്‍ അഅ്-ല്വം മുഹ്-യിദ്ദീന്‍ അബ്-ദുല്‍ ഖാദിര്‍ ജീലാനി(റ), ഫഖീഹുല്‍ മുഖദ്ദം മുഹമ്മദ് ബ്നു അലി ബാ അലവി(റ), ശൈഖ് അഹ്-മദുല്‍ കബീര്‍ രിഫാഈ(റ), ശൈഖ് അബുല്‍ ഹസന്‍ അലി ശാദുലി(റ), ശൈഖ് ഇബ്-റാഹീം ദസൂഖി(റ) തുടങ്ങിയ സ്വൂഫീലോകത്തെ ഉന്നതശ്രേണീയരൊക്കെ തന്നെ ഷരീഫുമാരായിരുന്നു. ഈ സമ്പ്രദായത്തെ ഊട്ടിയുറപ്പിച്ച് കൊണ്ട് തന്നെയാണ് ലോകത്തെ ഔലിയാക്കളുടെ ഇമാമായ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്-മദ് തിജ്ജാനി(റ)വും കടന്ന് വന്നത്.

സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പരമ്പര മുത്തുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയി¬ല്‍ എത്തിച്ചേരുന്നത് സയ്യിദുനാ ഹസ¬ന്‍(റ)വിലൂടെയാണ്. സയ്യിദുനാ ഹുസൈ¬ന്‍(റ)വിന്റെ പരമ്പരയിലധികവും വസിക്കുന്നത് യമനിലെ ഹല്വ-ര്‍മൗത്തിലാണെങ്കി¬ല്‍ മൊറോക്കോയിലായിരുന്നു സയ്യിദുനാ ഹസ¬ന്‍(റ)വിന്റെ പരമ്പര വ്യാപിച്ചത്. കാരണം മഹാനവ¬ര്‍കളുടെ പരമ്പരയിലെ ഒരു സുപ്രധാന കണ്ണിയാണ് മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ). ഈ മഹാത്മാവായിരുന്നു മൊറോക്കോ രാജ്യം പിടിച്ചടക്കിയത്. അങ്ങനെ അവിടുത്തെ പരമ്പര മൊറോക്കോയിലാകെ വ്യാപിക്കാ¬ന്‍ തുടങ്ങി. ഇവരിലൂടെ വരുന്ന ഹസനികളെ ഇദ്¬രീസിക¬ള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് നൂറിലധികം ഹസനി ഇദ്¬രീസി ഉപശാഖക¬ള്‍ ഇവിടെയുണ്ട്. ഈ വ്യാപനത്തിന്റെ മറ്റൊരു കാരണം മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വിന്റെ സ്വന്തം മകനായ മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ-ര്‍(റ) ഔലിയാക്കളുടെ സാമ്രാജ്യമായ മഹത്തായ ഫാസ് നഗരം സ്ഥാപിച്ചതാണ്. അതോട് കൂടി മറ്റു ഹസനീ സാദാത്തീങ്ങ¬ളും മൊറോക്കോയിലേക്ക് കുടിയേറിപ്പാ¬ര്‍ക്കാ¬ന്‍ തുടങ്ങി.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പരമ്പരയാകട്ടെ, മേ¬ല്‍പ്പറയപ്പെട്ട മൊറോക്കോയുടെ സ്ഥാപകരായ സയ്യിദീ ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വിന്റെ സഹോദരനും സമകാലീന പ്രവാചക കുടുംബത്തിലെ ഏറ്റവും വലിയ പണ്ഡിതനും സൂക്ഷമശാലിയുമായ സയ്യിദീ മൗലായ് മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ) എന്ന മഹാനിലൂടെയാണ് സയ്യിദുനാ ഹസ¬ന്‍(റ)വിലെത്തിച്ചേരുന്നത്. നിരവധി ഹദീസ് പണ്ഡിതന്മാ¬ര്‍ മഹാനവ¬ര്‍കളെ തൊട്ട് ഹദീസ് നിവേദനം ചെയ്¬തിട്ടുണ്ട്. ‘സിബാഈ ഹസനി’ എന്ന് സയ്യിദുനാ(റ)വിന്റെ ഈ ഖബീല അറിയപ്പെടുന്നു.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ ചരിത്രം ഉദ്ധരിച്ച ചില സഹോദരങ്ങ¬ള്‍ക്ക് സംഭവിച്ച അബദ്ധം ഇവിടെ പ്രസ്¬താവിക്കാതെ വയ്യ. മഹാനവ¬ര്‍കളുടെ പരമ്പരയി¬ല്‍ തുട¬ര്‍ച്ചയായി രണ്ട് ഇദ്¬രീസുമാരെ കാണാം. പലരും ആ രണ്ട് മഹാത്മാക്കളും മൊറോക്കോ രാജ്യം പിടിച്ചടക്കിയ മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വും അവരുടെ മകനും ഫാസ് നഗരസ്ഥാപകനായ മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ¬ര്‍(റ)വും ആണെന്ന് തെറ്റ് ധരിച്ചിട്ടുണ്ട്. ഈ അബദ്ധം കാരണമായി സയ്യിദുനാ(റ) ഇദ്¬രീസി ഖബീലയി¬ല്‍ പെട്ടവരാണെന്ന് കൂടി അവ¬ര്‍ രേഘപ്പെടുത്തി. ഈ പിഴവിനെ ഞങ്ങളുടെ ഗുരുവര്യരും മൊറോക്കോയിലെ തിജ്ജാനിയ്യയുടെ അത്യുജ്ജ്വല പണ്ഡിതരി¬ല്‍ ഒരാളുമായ സയ്യിദീ മുഹമ്മദ് റാല്വി കന്നൂ¬ന്‍ അ¬ല്‍ ഇദരീസി ഹസനി(റ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലഘട്ടത്തിന്റെ സുയൂത്വിയും തിജ്ജാനിയ്യത്തിലെ സൂര്യപണ്ഡിതനുമായ സയ്യിദീ അഹ്¬മദ് സുകൈരിജി(റ)വിന്റെ ഷമാഇലുത്തിജ്ജാനിയ്യഃ എന്ന ഗ്രന്ഥത്തിന്റെ തഹ്ഖീഖാത്തിലാണ് മഹാനവ¬ര്‍ക¬ള്‍ ഇക്കാര്യം സൂചിപ്പിച്ചത്. സത്യത്തി¬ല്‍ സയ്യിദുനാ(റ) പരമ്പര കടന്ന് പോകുന്ന സയ്യിദീ മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ)വിന്റെ സഹോദരനും സഹോദരപുത്രനുമാണ് ഈ രണ്ട് മഹാത്മാക്കളും. എന്നാ¬ല്‍ സയ്യിദുനാ(റ)വിന്റെ പരമ്പരയിലുള്ള രണ്ട് ഇദ്¬രീസുമാരാകട്ടെ സയ്യിദീ മുഹമ്മദ് നഫ്¬സ് സകിയ്യഃ(റ)വിന്റെ നാലും അഞ്ചും പേരക്കുട്ടികളായാണ് കടന്നു വരുന്നത്. ഇപ്രകാരം തുട¬ര്‍ച്ചയായി പിതാവും മകനും ഇദ്¬രീസ് എന്ന് നാമകരണം ചെയ്യപ്പെടുന്നത് മഗ്¬രിബി¬ല്‍ സാധാരണയാണെന്ന് സീദീ ഹസ¬ന്‍ ദബ്ബാഗ് തങ്ങ¬ള്‍ (ത്വ:ഉം) ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിന് ബഹുമാനപ്പെട്ടവ¬ര്‍ പറയുന്ന കാരണം ഇതാണ്. മൗലായ് ഇദ്¬രീസ് അ¬ല്‍ അക്ബ¬ര്‍(റ)വും മൗലായ് ഇദ്¬രീസ് അ¬ല്‍ അസ്¬ഹ¬ര്‍(റ)വും ആത്മീയപരമായും രാഷ്-ട്രീയപരമായും ഉന്നതസ്ഥാനം കൈവരിച്ച മഹാത്മാക്കളായിരുന്നു. നിരവധി കറാമത്തുക-ള്‍ ഇരുവരെ തൊട്ടും ഉദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. ഇത് കാരണം മഗ്¬രിബിലാകെയും ഈ രണ്ട് മഹാത്മാക്കളുടെയും ബറകത്ത് ഉദ്ദേശിച്ച് കൊണ്ട് സ്വന്തം മകനും പേരമകനും ഇദ്¬രീസ് എന്ന് നാമകരണം ചെയ്യുക പതിവായി. ഇക്കാരണമായിരിക്കാം സയ്യിദുനാ(റ)വിന്റെ പരമ്പരയിലും തുട¬ര്‍ച്ചയായി രണ്ട് ഇദ്¬രീസുമാരെ കാണപ്പെടുന്നത്.
സയ്യിദുനാ(റ)വിന്റെ പൂ¬ര്‍വ്വീക¬ര്‍ മഷ്¬രിഖ് (കിഴക്ക്) ഭാഗത്തായിരുന്നു താമസിച്ച് പോന്നിരുന്നത്. പി¬ല്‍ക്കാലത്തെപ്പോഴോ ആ മഹാത്മാക്ക¬ള്‍ മഗ്¬രിബു¬ല്‍ അഖ്സ്വാ(മൊറോക്കോ) യിലേക്ക് പാലായനം ചെയ്¬തു. മൊറോക്കോയിലെ അറ്റ്¬ലാന്റിക് മഹാസമുദ്രതീരത്തെ സംസ്ഥാനമായ ആസ്¬ഫി എന്ന മഹാനഗരത്തിലെ അബ്¬ദഃ എന്ന ഗോത്രത്തിലേക്കാണ് പിന്നീടവ¬ര്‍ വാസസ്ഥലമുറപ്പിച്ചത്. കാലങ്ങളോളം ഈ നില തുട-ര്‍ന്നു. എന്നാ¬ല്‍ സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ) ജനിക്കുന്നതിന് ഏകദേശം നൂറ് വ¬ര്‍ഷങ്ങ-ള്‍ക്ക് മുമ്പ് മഹാനവ¬ര്‍കളുടെ നാലാം പിതാമഹനായ സയ്യിദീ മഹമ്മദ് ബ്¬നു സാലിം(റ)വിന് ആസ്¬ഫി ഉപേക്ഷിച്ച് പോകേണ്ടി വന്നു. പോ¬ര്‍ച്ചുഗീസുകാരുടെ വമ്പിച്ച് കടന്നുകയറ്റമായിരുന്നു മഹാനവ¬ര്‍കളെ അവിടം വിടാ¬ന്‍ നി¬ര്‍ബന്ധിതനാക്കിയത്. അങ്ങനെ അവിടെ നിന്ന് ശൈഖവ¬ര്‍ക¬ള്‍ തന്റെ കുടുംബത്തോടൊപ്പം മഗ്¬രിബു¬ല്‍ അവ്സത്വിലെ(അ¬ള്‍ജീരിയ) ഐ¬ന്‍മാല്വിയിലേക്ക് പാലായനം ചെയ്¬തു. മു¬ന്‍പ്രസ്ഥാവന പോലെ തന്നെ വൈജ്ഞാനികമായും സദ്¬വൃത്തിയാലും വളരെയേറെ പ്രസിദ്ധമായിരുന്നു ഐ¬ന്‍മാല്വി. അക്കാരണമായിരിക്കാം സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിനെ ഇവിടേക്ക് ആക¬ര്‍ഷിപ്പിച്ചത്. എന്തായാലും മഹാനവ¬ര്‍ക¬ള്‍ ഐ-ന്‍മാല്വിയി¬ല്‍ സ്ഥിരവാസമുറപ്പിക്കുകയും അവിടുത്തെ അടിസ്ഥാന ഗോത്രവ¬ര്‍ഗ്ഗമായ ‘ബനൂതിജ്ജാനഃ’യി¬ല്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്¬തു. പി¬ല്‍ക്കാലത്ത് ശൈഖവ-ര്‍ക¬ളുടെ കുടുംബത്തെ ഈ ഗോത്രത്തിന്റെ പേരി¬ല്‍ അറിയപ്പെടാ¬ന്‍ തുടങ്ങി. അങ്ങനെയാണ് സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിനെ തന്റെ മാതൃഗോത്രത്തിലേക്ക് ചേ-ര്‍ക്കപ്പെട്ട് കൊണ്ട് തിജ്ജാനി എന്നറിയപ്പെട്ടത്.
സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം അഹ്¬മദ് തിജ്ജാനി(റ)വിന്റെ പരമ്പരയിലൂടെ വന്ന മഹാത്മാക്കളെല്ലാം ഉന്നത വ്യക്തിത്വങ്ങളായിരുന്നു. പക്ഷെ പരമ്പരയിലെ മുഴുവ¬ന്‍ മഹാത്മാക്കളുടെയും ചരിത്രം നമുക്ക് ലഭ്യമല്ല. കാരണം സയ്യിദുനാ(റ) ജീവചരിത്രരചനകളുടെ പ്രധാന അവലംബം മഹാനവ¬ര്‍കളുടെ ഏറ്റവും പ്രധാന ഖലീഫയായ സയ്യിദീ അലി ഹറാസിം ബ¬ര്‍റാദഃ(റ) രചിച്ച ജവാഹിറു¬ല്‍ മആനിയാണ്. അതിലാണെങ്കി¬ല്‍ മഹാനവ¬ര്‍ക¬ള്‍ സയ്യിദുനാ(റ)വിന്റെ നാലാം പിതാമഹന്റെ ചരിത്രം വരെ ഉദ്ധരിച്ച് കൊണ്ട് മതിയാക്കുകയായിരുന്നു. മുമ്പ് സൂചിപ്പിച്ച, ആസ്¬ഫി ഉപേക്ഷിച്ച് ഐ¬ന്‍മാല്വിയിലേക്ക് കടന്ന് വന്ന സയ്യിദീ മഹമ്മദ് ബ്¬നു സാലിം(റ)വാണ് സയ്യിദുനാ(റ)വിന്റെ നാലാമത്തെ പിതാമഹ¬ന്‍. മഹാനവ¬ര്‍ക¬ള്‍ ഐ¬ന്‍മാല്വിയി¬ല്‍ സ്ഥിരപ്പെട്ടതോട് കൂടി അവിടുത്തെ പ്രധാന വ്യക്തികളിലൊരാളായി മാറിത്തുടങ്ങി. വിലായത്തി¬ല്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഒരു മഹാനായിരുന്നു ശൈഖവ¬ര്‍ക¬ള്‍. സയ്യിദുനാ(റ) തന്നെ പ്രസ്¬തുത പിതാമഹനെ സംബന്ധിച്ച് വാചാലരായിട്ടുണ്ട്.
സയ്യിദുനാ(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു. സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിന് തന്റെ വീട്ടി¬ല്‍ ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. അധികസമയവും ആ മുറിയിലായിരുന്നു മഹാനവ¬ര്കക¬ള്‍ ഖ¬ല്‍വത്തിലായി ഇബാദത്ത് ചെയ്¬ത് കൊണ്ട് കഴിഞ്ഞുകൂടിയരുന്നത്. ശൈഖവ¬ര്‍കളല്ലാതെ മറ്റാരും അതിലേക്ക് പ്രവേശിച്ചിരുന്നില്ല. മാത്രമല്ല അവിടുന്ന് വീട്ടി¬ല്‍ നിന്ന് പള്ളിയിലേക്ക് പുറപ്പെടുമ്പോഴെല്ലാം തന്റെ മുഖത്തെ മറ്റാരും കാണാത്ത വിധത്തി¬ല്‍ മൂടിക്കളയും. പള്ളിയി¬ല്‍ പ്രവേശിച്ച് കഴിഞ്ഞാ¬ല്‍ മാത്രമേ മഹാനവ¬ര്ക്¬ള്‍ മുഖത്തെ മറ നീക്കിയിരുന്നുള്ളൂ. പള്ളിയി¬ല്‍ നിന്ന് തരികെ വീട്ടിലെ തന്റെ ഖ¬ല്‍വതി¬ല്‍ പ്രവേശിക്കുന്നത് വരെയും ഇത് തന്നെയായിരിക്കും ശൈഖവ¬ര്കറ¬ളുടെ അവസ്ഥ. പിതാമഹന്റെ ഈ പ്രവ¬ര്‍ത്തനത്തെ സംബന്ധിച്ച് സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിനോട് ചോദിക്കപ്പെട്ടപ്പോ¬ള്‍ മഹാനവ¬ര്‍കളുടെ മറുപടി ഇതായിരുന്നു. “അവ¬ര്‍ വിലായത്തിലെ ഒരു പദവി എത്തിച്ചിരിക്കാം. നിശ്ചയം, ആ പദവിയിലെത്തിച്ചേരുന്ന ഏതൊരു മഹാത്മാവിന്റെ മുഖവും മറ്റാരെങ്കിലും ദ¬ര്‍ശിക്കുന്ന പക്ഷം ആ മഹാത്മാവിനെ തൊട്ട് ഒരു ഇമവെട്ടുന്ന സമയം പോലും പിരിഞ്ഞിരിക്കുവാ¬ന്‍ ദ¬ര്‍ശിച്ച വ്യക്തിക്കു സാധ്യമാവാതെയാകും. പിന്നെ ആ മഹാത്മാവിനെ വിട്ട്പിരിയുകയും കാണാതാവുകയും ചെയ്¬താ¬ല്‍ ആ നിമിഷം തന്നെ അയാ¬ള്‍ മരിച്ച്പോകും. സയ്യിദുനാ(റ) തുടരുന്നു. മഹാനവ¬ര്‍ക¬ള്‍ മുഹമ്മദിയ്യഃ ജ്ഞാനങ്ങളി¬ല്‍ നിന്നും എഴുപത്തിരണ്ട് ജ്ഞാനങ്ങ¬ള്‍ ഗ്രഹിച്ചവരായിരുന്നു. മേ¬ല്‍ക്കാരണത്താ¬ല്‍ ജനങ്ങളെ തൊട്ട് മുഖം മറക്കുന്നവരായ നിലയി¬ല്‍ ഐ¬ന്‍മാല്വിയി¬ല്‍ ഇരുപത്തിമൂന്ന് കൊല്ലക്കാലം അവ¬ര്‍ താമസിച്ച്പോന്നു.”
സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ) മഫാതീഹു¬ല്‍ കുനൂസി¬ല്‍ പെട്ടവരാണെന്ന് അല്ലാമഃ സയ്യിദീ മുഹമ്മദ് റാല്വി കന്നൂ¬ന്‍ പറഞ്ഞതായി സീദീ ഹസ¬ന്‍ ദബ്ബാഗ് തന്റെ വെബ്സൈറ്റി¬ല്‍ വ്യക്തമാക്കുന്നുണ്ട്. മഫാതീഹു¬ല്‍ കുനൂസ് എന്നാ¬ല്‍ ഖുതുബുകളുടെ അധികാരപരിധിയി¬ല്‍ നിന്ന് ഒഴിവാക്കപ്പെട്ട അത്യുന്നതസ്ഥാനത്തിന് ഉടമകളായ ഒരുകൂട്ടം മഹാത്മാക്കളാണ്. ഏതായാലും സയ്യിദുനാ മഹമ്മദ് ബ്¬നു സാലിം(റ)വിന്റ കടന്നുവരവോടെ ഐ¬ന്‍മാല്വിയുടെ യശസ്സ് കൂടുതലുയ¬ര്‍ന്നു. തന്റെ പരമ്പരയി¬ല്‍ വന്നവരെല്ലാം ശരീഅത്തിന്റെയും ത്വരീഖത്തിന്റെ ശൈഖന്മാരായ ഔലിയാക്കളായി മാറി. പ്രത്യേകിച്ചും സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം(റ)വിന്റെ പിതാമഹന്മാരായ സയ്യിദീ അഹ്¬മദ്(റ)വും സയ്യിദീ മുഖ്താ¬ര്‍(റ)വും. തങ്ങളുടെ കാലങ്ങളി-ല്‍ ഐ¬ന്‍മാല്വിയിലെ ഏറ്റവും ബഹുമാന്യപുരുഷന്മാരായിരുന്നു ഈ മഹാന്മാ¬ര്‍. വലിയ പണ്ഡിതന്മാരും മുദ¬ര്‍സുമാരുമായിരുന്ന അവ¬ര്‍ നിരവധി സത്ഗുണങ്ങ¬ള്‍ കൊണ്ട് ശ്രദ്ധയാക¬ര്‍ശിക്കപ്പെട്ടു. പ്രത്യകം സ്¬മരിക്കപ്പെടേണ്ട ഒരു കാര്യം തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ചര്യ അനുധാവനം ചെയ്യുന്നതിലുള്ള ഈ മഹാത്മാക്കളുടെ ശുഷ്¬കാന്തിയാണ്. സയ്യിദുനാ(റ)വിന്റെ പിതാവാകട്ടെ ഈ വിഷയത്തി-ല്‍ വളരെ പ്രസിദ്ധനായിരുന്നു. മഹാനവ¬ര്‍കളുടെ ചരിത്രം പിറകെ വിവരിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാ¬ല്‍ പാണ്ഡിത്യം, ആത്മജ്ഞാനം, പ്രവാചകാനുധാവനം, വിലായത്ത് തുടങ്ങിയ മഹത്ഗുണങ്ങളാ¬ല്‍ പ്രസിദ്ധമായ വളരെ അനുഗ്രഹീതമായ ഒരു പരമ്പരയിലൂടെയായിരുന്നു സയ്യിദുനാ ഖുതുബു¬ല്‍ മക്തൂം അഹ്¬മദ് തിജ്ജാനി(റ) ഈ ലോകത്തേക്ക് കടന്ന് വന്നത്.
www.cheikh-skiredj.com www.dar-sirr.com
قد تنكر العين ضوء الشمس من رمد و ينكر الفم طعم الماء من سقم
خادم الفاتح البرومى
Dar-Sirr
 
Posts: 29
Joined: Thu Dec 25, 2008 2:00 am
Location: India


Return to പരിശുദ്ധ അല് അഹ് മദിയ്യഃ അല് മുഹമ്മദിയ്യഃ അല് ഇബ്റാഹീമിയ്യഃ അല് ഹനീഫിയ്യ അല് തിജ്ജാനിയ്യഃ ത്വരീഖത്ത്

Who is online

Users browsing this forum: No registered users and 1 guest

cron